തിരുവനന്തപുരം: ഇന്ത്യയിലെ അർദ്ധ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ക്ക് ഏകദേശ ധാരണയായെന്ന് റെയില്‍വെ അധികൃതര്‍. ഏറ്റവും കൂടിയ യാത്രനിരക്ക് 2150 രൂപയും കുറഞ്ഞത് 297 രൂപയുമാണ്. ചെയര്‍കാറിൽ അമ്പത് കിലോമീറ്റൽ യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 241 രുപയും എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 502 രൂപയുമാണെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനോടകം തന്നെ വന്ദേഭാരതിന്റെ ആദ്യ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കാനായി എന്നാത് അഭിനന്ദാർഹമായ ഒന്നാണ്.
എന്നാല്‍ വന്ദേഭാരത് തീവണ്ടിയുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞയാത്ര തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ്. 65 കിലോമീറ്ററാണ് ദൈര്‍ഘ്യം. അതിനാല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ യാത്രചെയ്യാന്‍ ചെയര്‍കാറിന് 291 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 614 രൂപയും ആയിരിക്കും നിരക്കെന്നാണ് സൂചന.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയും ആയിരിക്കും. തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയും ആയിരിക്കും ചെയര്‍കാറിന്റെയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന്റെയും നിരക്ക്, തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം – തൃശ്ശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും, തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും.
ഈമാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അതിനുമുമ്പ് ഒരു ട്രയല്‍റണ്‍കൂടി നടത്തിയേക്കുമെന്നാണ് വിവരം. ആദ്യ ട്രയല്‍റണ്‍ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമായി വിലയിരുത്തുന്നതിന്റെ ഭാഗമായാവും വീണ്ടും ട്രയല്‍റണ്‍ നടത്തുക.