കൊച്ചി; തൊടുപുഴയില്‍ പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി മൂന്നു കാൽനട യാത്രക്കാര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരിയും പ്രജേഷും പ്രജേഷിന്റെ പത്തുവയസുകാരനായ മകനുമാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
തൊടുപുഴ മടക്കത്താനത്ത് ഇന്ന് പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തു.