കാസർഗോഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന് അറിയിച്ച് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് കാസര്‍ഗോഡ് കളക്ടര്‍. സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ കളക്ടറുടെ നടപടി ഏറെ ശ്രദ്ധേയമാണ്.
കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ആണ് പുറത്തിറക്കിയ ഉത്തരവ് രണ്ടു മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കളക്ടര്‍ വിശദീകരണവും നല്‍കുന്നുണ്ട്.
ടിപിആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം. കാസര്‍ഗോഡ് ജില്ലയിലെ ഇന്നത്തെ ടിപിആര്‍ 36.6 ആണ്.