വിവാഹത്തിന് എത്തിയവർക്ക് ഭക്ഷണം കിട്ടിയില്ല; വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം ,കൂട്ടയടി .നിരവധിപേർക്ക് പരിക്കേറ്റു. പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണു സംഭവം. സംഘർഷത്തിൽ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്പിൽ ശരത്തിനെ(46) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടെ മദ്യം കഴിച്ചെത്തിയ കുറച്ചുപേർ ഭക്ഷണം ലഭിച്ചില്ലെന്നുപറഞ്ഞ് പ്രശ്‌നമുണ്ടാക്കിയതാണു തുടക്കം. ഇത് വലിയ വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയാണ് പലർക്കും പരിക്കേറ്റത്.ഇതിനിടെ ഭക്ഷണം കഴിക്കാൻ താമസിച്ചവർ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.പകുതി ഭക്ഷണം കഴിച്ച ചിലർ കൈ കഴുകാതെ പോലും ഓടി രക്ഷപെട്ടന്നാണ് നു റിപ്പോർട്ടുകൾ.
വിവരമറിഞ്ഞെത്തിയ ചങ്ങരംകുളം പോലീസ് പ്രശ്‌നമുണ്ടാക്കിയ പത്തുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ആശുപത്രിയിലുള്ള ശരത്തിന്റെ പരാതിപ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു.