പാലാ: ഒരു മസാല ദോശയ്ക്ക് 80 രൂപാ. മസാല ദോശ കഴിച്ചവരുടെ മസാലയെല്ലാം പെട്ടെന്ന് തന്നെ ദഹിച്ചു.പാലാ രാമപുരം റൂട്ടിലുള്ള ശരവണ ഹോട്ടലിലാണ് ഉപഭോക്താളോടുള്ള കൊലവിളി തുടരുന്നത്.
ഈ ഹോട്ടലിൽ വിലവിവര പട്ടികയും പ്രദർശിപ്പിച്ചിട്ടില്ല.ഇവരുടെ ഈ കൊലവിളിക്കെതിരെ നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും മുൻസിപ്പൽ അധികാരികൾ കണ്ണടച്ച് വിടുന്നതു മൂലമാണ് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു മസാല ദോശയ്ക്ക് 50 രൂപയെ വാങ്ങാവൂ എന്ന് കളക്ടറുടെ നിർദ്ദേശമുണ്ടെങ്കിലും ഈ വ്യാജ ശരവണക്കാരന് ഇതൊന്നും ബാധകമല്ല.തമിഴ് ചുവയുള്ള പേരുകൾ വെജിറ്റേറിയൻ ഹോട്ടലിനു നൽകി തോന്നുന്ന വില ഈടാക്കുന്ന പ്രവണത കോട്ടയം ജില്ലയിൽ വർധിച്ചു വരികയാണ്.
പാലായിലെ വെജിറ്റേറിയൻ എന്ന ഓമനപേരിൽ അറിയപ്പെടുന്ന പല ഹോട്ടലുകളിലും തട്ടിപ്പാണ് നടക്കുന്നത്. ഒരു ഉപഭോക്താവ്തൈര് മിച്ചം വെച്ചാൽ അത് പിന്നീട് വേറെ പാത്രത്തിൽ അടുത്ത ഉപഭോക്താവിന് നൽകുന്ന ഹോട്ടലുകളും സുലഭമായുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ തന്നെ സാക്ഷൃപ്പെടുത്തിയ ഹോട്ടലുകളും പാലായിലുണ്ട്. മുൻസിപ്പാലിറ്റിയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം അവരുടെ ചുമതല നിർവഹിക്കന്നതിൽ ശുഷ്കാന്തി കാട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഫോട്ടോ :പ്രതീകാത്മകം