പത്തനംതിട്ട : പി ജെ ജോസഫിനെ പോലെ രാഷ്ട്രീയ രംഗത്തേ അതികായകനോടൊപ്പം നിന്ന് പ്രവർത്തിക്കുവാൻ കഴിയാത്ത വിക്ടർ ടി തോമസ് ലോകത്ത് ഒരിടത്തും രക്ഷപ്പെടില്ലെന്ന് കേരള കോൺഗ്രസ് ട്രഷറർ ഡോ എബ്രഹാം കലമണ്ണിൽ പറഞ്ഞു.
വിക്ടർ പാർട്ടി വിട്ടത് കൊണ്ട് കേരള കോൺഗ്രസ് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. ഒരു അനുഭാവിയെ പോലും കൂടെ കൊണ്ടു പോകാൻ ഈ നേതാവിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തണലിൽ എല്ലാ സുഖങ്ങളും അനുഭവിച്ച വിക്ടറിന് രണ്ട് തവണ എം എൽ എ ആയി മത്സരിക്കുവാൻ തിരുവല്ലയിൽ സീറ്റ് നൽകി. സിറ്റിംഗ് എം എൽ എ യെ മാറ്റിയാണ് വിക്ടറിനെ മത്സരിപ്പിച്ചതെന്നും ഡോ എബ്രഹാം കലമണ്ണിൽ പറഞ്ഞു. ലോക വിഡ്ഡിത്തരമാണ് വിക്ടർ കാണിച്ചത്. കേരള കോൺഗ്രസിന്റെ എല്ലാ ആനുകൂല്യങ്ങളും നേടിയ ശേഷമാണ് ഇദ്ദേഹം പാർട്ടിയെ തള്ളി പറഞ്ഞിട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.
വിനാശകാലേ വിപരീത ബുദ്ധിയെന്നും വിക്ടറിന് നല്ലത് വരട്ടേ യെന്നും ഡോ എബ്രഹാം കലമണ്ണിൽ പറഞ്ഞു. പാർട്ടിയുടെ പുതിയ ജില്ലാ പ്രസിഡൻറ് അഡ്വ വർഗീസ് മാമ്മൻ ശക്തനാണ്. അദ്ദേഹത്തിന്റെ പിന്നിൽ പാർട്ടി കുതിച്ചുയരുമെന്നും ഏബ്രഹാം കലമണ്ണിൽ പറഞ്ഞു