കോട്ടയം :പാലാ :ലോക്‌സഭാ തെരെഞ്ഞെടുപ്പിനു ഒരു വര്ഷം മാത്രം ബാക്കി നിൽക്കെ ജോസഫ് വിഭാഗം കേരളാ കോൺഗ്രസും ഒരുക്കങ്ങൾ തുടങ്ങി.നിയോജക മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു കൊണ്ടാണ് ഒരുക്കങ്ങളുടെ തുടക്കം .കോട്ടയം സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും സമ്മർദ്ദങ്ങളിലൂടെ മാത്രമേ സീറ്റ് കോൺഗ്രസ് കൊടുക്കാൻ സാധ്യതയുള്ളൂ.അതേസമയം പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ജോസഫ് ഗ്രൂപ്പിൽ തന്നെ പി സി തോമസ് ,ഫ്രാൻസിസ് ജോർജ് എന്നീ മുൻ എം പി മാരുടെയും,സജി മഞ്ഞക്കടമ്പന്റെയും പേരുകളാണ് പറഞ്ഞു കേൾക്കുന്നത്.എൽ ഡി എഫിലാകട്ടെ തോമസ് ചാഴികാടൻ തന്നെയാവും സ്ഥാനാർഥി.സീറ്റിനായി സ്റ്റീഫൻ ജോര്ജും.,ജോസഫ് ചാമക്കാലായും ശ്രമിക്കുന്നുണ്ടെങ്കിലും അതിനാൽ തന്നെ ചാഴികാടൻ സീറ്റു പിടിക്കാനാണ് സാധ്യത.
ഇന്ന് പാലായിൽ ചേർന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ജോർജ് പുളിങ്കാടിനെ പ്രസിഡണ്ട് ആയി തെരെഞ്ഞെടുത്തത്.നിയോജക മണ്ഡലം സെക്രട്ടറി ആയി അഡ്വ ജോബി കുട്ടിക്കാടിനെയും,വൈസ് പ്രസിഡണ്ട് ആയി ഗസി ഇടക്കരയും,സംസ്ഥാന കമ്മിറ്റിയംഗങ്ങളായി സന്തോഷ് കാവുകാട്ട്,തോമസ് ഉഴുന്നാലിൽ എന്നിവരെയും തെരെഞ്ഞെടുത്തു.ശ്രീ ജോബറ്റ് റിട്ടേണിങ് ആഫീസറായിരുന്നു.
മോൻസ് ജോസഫ്, ജോയി എബ്രഹാം,സജി മഞ്ഞക്കടമ്പൻ,ഗ്രെസമ്മ കുര്യാക്കോസ്,അഡ്വ ജോൺസൺ ജോസഫ് ജോർജ് പുളിങ്കാട്,അഡ്വ ജോബി കുറ്റിക്കാട് എന്നിവർ പ്രസംഗിച്ചു.