കന്യാകുമാരി :മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കുമ്പോൾ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിന് മുൻപ് കുട്ടികൾ കരഞ്ഞു കൊണ്ട് പകർത്തിയ വീഡിയോ മീഡിയയിൽ വൈറലായി.
ദിവസവും രാത്രിയിൽ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രൻ എല്ലാ ദിവസവും ഭാര്യ സിജി മോളെയും
മക്കളായ സുഷ്ക മോൾ (4), സുഷിൻ സിജോ (12 ), സുജിലിൻ ജോ (9) എന്നിവരെ സ്ഥിരമായി മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ചു എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാൽ അവിടെ വച്ച് നാലു വയസ്സുകാരിയായ സുഷ്ക മോളെ പാമ്പുകടിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടു കുട്ടികളെയും കൊണ്ട് അമ്മ സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.കന്യാകുമാരി ജില്ലയിൽ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് സംഭവം. തിരുവട്ടാർ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കഴിഞ്ഞ ആഴ്ചയിലും സുരേന്ദ്രൻ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ മർദിക്കുകയും മക്കൾ മൂവരും കരഞ്ഞു വിഷമത്തോടെ പറയുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.