Crime

വീടുമാറി ഡോർ ബെൽ അടിച്ച പതിനാറുക്കാരന് വെടിയേറ്റു; സംഭവം സുഹൃത്തിന്റെ വീട്ടില്‍ നിന്നും സഹോദരങ്ങളെ കൂട്ടിക്കൊണ്ട് വരാന്‍ പോയതിനിടയിലും

കാന്‍സാസ്: അമേരിക്കയിലെ കൻസാസിൽ വീടുമാറി ഡോർ ബെൽ അടിച്ച ആഫ്രിക്കൻ വംശജനായ പതിനാറ്കാരനു തലയ്ക്കു വെടിയേറ്റു. സുഹൃത്തിന്റെ വീട്ടില്‍ നിന്നും സഹോദരങ്ങളെ കൂട്ടിക്കൊണ്ട് വരാന്‍ പോയ റാല്‍ഫിനാണ് വെടിയെറ്റത്. റാല്‍ഫി​ന്റെ ആരോ​ഗ്യവസ്ഥ ​ഗുരുതരമായി തുടരുന്നു. എന്നാൽ റാല്‍ഫിനെ വെടിവച്ചത് ആരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മിസൌറി പൊലീസ് വിശദമാക്കി.

തലയില്‍ വെടിയേറ്റ കുട്ടിയുടെ ശരീരത്തിലേക്കും വെടിയേറ്റതിനാല്‍ അബദ്ധത്തിലുണ്ടായതല്ല വെടിവയ്പെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. വ്യാഴാഴ്ച വൈകുന്നേരമാണ് വെടി വയ്പുണ്ടായത്. ഇരട്ട സഹോദരന്മാരെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‌ പോയ റാല്‍ഫിന് വീട് മാറിപ്പോയിരുന്നു. വീട്ടിലെ അംഗങ്ങളില്‍ ആരെങ്കിലുമാണോ വെടിയുതിര്‍ത്തതെന്ന് പൊലീസ് വിശദമാക്കിയിട്ടില്ല. ഒന്നിലധികം തവണ വെടിയേറ്റ റാല്‍ഫ് അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. ജീവന് ആപത് സാധ്യതയുള്ള മുറിവുകളാണ് 16കാരന് ഏറ്റിട്ടുള്ളതെന്നാണ് പൊലീസുകാര്‍ വിശദമാക്കുന്നത്.

വെളുത്ത വര്‍ഗക്കാരനായ ഒരാളാണ് വെടിയുതിര്‍ത്തതെന്നാണ് റാല്‍ഫിന്‍റെ കുടുംബം ആരോപിക്കുന്നത്. വെടിവയ്പിന് വര്‍ണവെറി കാരണമായിട്ടുണ്ടോയെന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. മേലത്തെ നിലയിലെ ഡോല്‍ ബെല്ലിന് പകരം താഴെ നിലയിലെ ഡോല്‍ ബെല്ലാണ് 16കാരന്‍ അടിച്ചതെന്നാണ് സൂചന. വാതില്‍ തുറന്ന ഉടലന്‍ റാല്‍ഫിനെ വെടിയേല്‍ക്കുകയായിരുന്നു. വീട്ടിലേക്ക് തിരികെ ഓടാനുള്ള ശ്രമിക്കുന്ന നിലയിലാണ് അവശനായ റാല്‍ഫിനെ കണ്ടെത്തിയത്.

രാത്രി 10 മണിയോടെയാണ് പൊലീസ് വെടിവയ്പിനേക്കുറിച്ച് അറിയുന്നത്. സംഭവത്തില്‍ സംശയിക്കുന്ന ഒരാളെ ഇതിനോടകം കസ്റ്റഡയിലെടുത്തതായും സൂചനകളുണ്ട്. വെടിവയ്പില്‍ രൂക്ഷമായ പ്രതിഷേധമാണ് നഗരത്തിലുയരുന്നത്. ഹോളിവുഡ് താരങ്ങള്‍ അടക്കം റാല്‍ഫിന് നേരെയുണ്ടായ വെടിവയ്പിനെ അപലപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top