.
പാലാ:രാജ്യത്തെ ഇസ്ലാം തീവ്രവാദ ശക്തികൾക്ക് സിപിഎമ്മും കോൺഗ്രസും കൂട്ടു നിൽക്കുന്നതായി ബിജെപി സംസ്ഥാന
വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ. ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ
പാലായിൽ ബിജെപി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ രഞ്ചിത് ശ്രീനിവാസനെ
കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളാണ് സഹായം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്ര നിഷ്ഠൂരമായ കൊലപാതകം നടന്നിട്ടും പ്രതിപക്ഷ നേതാവ് ഒന്നും മാണ്ടാതിരിക്കുന്നത് എന്നതുകൊണ്ടാണെന്ന് അദ്ദേഹം. ചോദിച്ചു. മുസ്ലീം തീവ്രവാദികളെ സഹാ യിരുന്ന കാര്യത്തിൽ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ ശക്തികൾ ഒറ്റക്കെട്ടാണ്. മാറാട് കൂട്ടക്കൊല നടന്നപ്പോഴും ഇതായിരുന്നു സ്ഥിതി. അന്വേഷണ റിപ്പോർട്ടിൽ
ആരെല്ലാമാണ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായി പരാമർശിച്ചിട്ടും അന്ന് മുഖ്യമന്ത്രിയായിരുന്ന മതേതര വാദിയായ എ.കെ.ആന്റണി ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി എടുത്താൽ കേരളത്തിന്റെ ഐക്യം തകർക്കപ്പെടും എന്നാണ് പറഞ്ഞത്. രാജ്യത്തോട് കൂറില്ലാത്ത തീവ്രവാദ ശക്തികളോട് ഏറ്റവും കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്ന പാർട്ടിയാണ് സി.പി.എം.പോപ്പുലാർ ഫ്രണ്ട് പോലുള്ള തീവ്രവാദ ശ്‌ക്‌തികൾക്കെതിരെ
പോരാടാൻ അത്മാർത്ഥതതയുണ്ടെങ്കിൽ മുസ്ലീം ബിജെപിയോട് ഒപ്പം നിൽക്കണമെന്നും ഡോ.കെ.എസ്സ്.രാധാകൃഷ്ണൻ വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് ലിജിൻലാൽ സമ്മളനത്തിൽ അദ്ധ്യക്ഷനായി. ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ നോബിൾ മാത്യു,ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി,സംസ്ഥാന സമിതിയംഗങ്ങളായപ്രൊഫ.ബി.വിജയകുമാർ, എൻ.കെ.ശശികുമാർ, കെ. ഗുപ്തൻ,ജില്ലാ ജന.സെക്രട്ടറിമാരായ പി.ജി.ബിജുകുമാർ, എസ്.രതീഷ്,
വി.എൻ. മനോജ്,മിനർവ മോഹൻ,അശ്വതി സതീഷ്, അഖിൽ രവീന്ദ്രൻ , ലാൽ കൃഷ്ണ സോബിൻ ലാൽ, കെ.ആർ.സോജി,, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജിത് ജി, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷ്, കമലമ്മ രാഘവൻ, വി.എസ്.വിഷ്ണു,സുമിത് ജോർജ്ജ്,അശ്വന്ത് മാമലശ്ശേരി, ടി.വി. മാത്രലാൽ, സുധീഷ് നെല്ലിക്കൻ, എന്നിവർ പ്രസംഗിച്ചു..