ബാലരാമപുരം:കോവളം എം എൽ എയുടെ കാർ ഇരുമ്പുവടിക്ക് അടിച്ചു തകർത്ത വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷ് (31)നും പറയാനുണ്ട് ന്യായങ്ങൾ ഏറെ.കാർ തകർക്കുന്നത് കണ്ടു ഓടിക്കൂടിയ നാട്ടുകാരോട് സന്തോഷ് പറഞ്ഞത് മുല്ലപ്പെരിയാർ പൊട്ടാറായി ഈ എം എൽ എ അതിനെതിരെ എന്തേലും ചെയ്തോ എന്നായിരുന്നു.ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന പ്രശ്നത്തിലും ഈ എം എൽ എ ഒന്നും ചെയ്തില്ല അതുകൊണ്ടാണ് ഇവന്റെ കാർ തകർത്തതെന്നായിരുന്നു സന്തോഷ് നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.
ആറ് വര്ഷം മുൻപ് സഹോദരൻ വാഹന അപകടത്തിൽ മരിച്ചതിനെ തുടർന്ന് മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.തുടർന്ന് ഫേസ്‌ബുക്ക് ,വാട്ട്സ്ആപ്പ് വഴിയും ഫ്ളക്സ് ബോർഡുകൾ വഴിയും പൊതു വിഷയത്തിൽ സന്തോഷ് പ്രതികരിച്ചിരുന്നു.വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ സന്തോഷിനെതിരെ അനവധി കേസുകളാണ് നിലവിൽ ഉള്ളത്.കോവളം എം എൽ എ യുടെ കാർ തകർത്ത സംഭവത്തിൽ സന്തോഷിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.