കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്.സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്ന അതെ രീതിയിലാണ് സൈറൻ മുഴക്കി വധു വരന്മാർ യാത്ര ചെയ്യുകയായിരുന്നു.

സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർ ടി ഓ അറിയിച്ചു.അത്യാഹിത സമയത്ത് ഉപയോഗിക്കേണ്ട വാഹനത്തെ സമാനമായ രീതിയിൽ വിവാഹ ശേഷം വധു വരന്മാർക്കായി ഉപയോഗിച്ചു എന്നത് നിയമവിരുദ്ധമാണ് എന്ന നിലയിലാണ് എം വി ഡി വിലയിരുത്തുന്നത്.വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ആർ ടി ഓ അറിയിച്ചു.
ആംബുലൻസുകളുടെ ദുരുപയോഗമാണ് ശക്തമായ നടപടി സ്വീകരിക്കും, വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രയുടെ യും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആംബുലൻസ് ഡ്രൈവേഴ്‌സ് ഓണേഴ്‌സ് അസോസിയേഷൻ പ്രതികരിച്ചു.

