കോട്ടയം : കേരളം മുഴുവൻ ആശങ്കയോടെ നോക്കിയിരുന്ന കോഡ് കണക്കുകൾ വൈകി . ഏറെ താമസിച്ചാണ് ഇന്നലെ സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ടത്.ആരോഗ്യ വകുപ്പിന്റെ സെർവർ തകരാറിനെ തുടർന്നാണ് ഞായറാഴ്ച കൊവിഡ് കണക്കുകൾ വൈകുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2020 കോവിൽ കാലം മുതൽ വൈകിട്ട് ആറുമണിക്ക് പ്രസിദ്ധീകരിച്ചിരുന്ന കണക്കുകളാണ് ആദ്യമായി വൈകിയിരിക്കുന്നത്.
സെർവർ തകരാറിനെ തുടർന്നാണ് കണക്കുകൾ വൈകുന്നതെന്നാണ് അധികൃതർ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ , സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം തന്നെ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകിയത് സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. ഞായറാഴ്ച കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കടന്നതിനാലാണ് കണക്ക് പുറത്ത് വിടാത്തത് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.എന്നാൽ ഇന്നലെ 45 000 രോഗികളാണ് കോവിഡ് സ്ഥിരീകരിച്ചത്.
എന്നാൽ ഇടുക്കി ജില്ലയുടെയും ,കോട്ടയം ജില്ലയുടെയും കോവിഡ് കണക്കുകൾ വന്നില്ലെങ്കിലും ,പത്തനംതിട്ട.,വയനാട് തുടങ്ങിയ ജില്ലകളുടെ കണക്കുകൾ സമയത്ത് തന്നെ പുറത്ത് വന്നിരുന്നു.