ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങളാണ് ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ബോധപൂര്‍വ്വം തഴഞ്ഞെന്ന് അരോപിച്ച് രഞ്ജിത്തിനെതിരെ സംവിധയകൻ വിനയന്‍ രംഗത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.
എന്നാൽ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കാൻഉദ്ദേശമില്ലെന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രതികരണം.
ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജൂറിയെ സ്വാധീനിക്കാൻ ഇടപെട്ടു എന്ന ആരോപണം ശക്തമായിട്ടും രഞ്ജിത്ത് പ്രതികരിക്കാൻ വിസമ്മതിച്ചു. ഈ വിവാദത്തിൽ രഞ്ജിത്തിനെ പരസ്യമായി പിന്തുണച്ച മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം ഇതിൽനിന്ന് പിറകോട്ടു പോയിരുന്നു.
‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന തന്റെ സിനിമയെ അവഗണിച്ചെന്നും കിട്ടിയ അവാർഡുകൾ പിൻവലിപ്പിക്കാൻ ജൂറി അംഗങ്ങളുടെ മേൽ അക്കാദമി ചെയർമാൻ സ്വാധീനം ചെലുത്താൻ ശ്രമിച്ചെന്നുമാണ് സംവിധായകൻ വിനയൻ ആരോപിച്ചത്. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വിനയൻ പരാതിയും നൽകി.