ന്യൂഡൽഹി: ലോക്സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സെഷൻസ് കോടതി തള്ളിയതോടെയാണ് തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിയുന്നത്.
2019-ലെ കർണാടക തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമർശത്തിന് സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകായിരുന്നു. എംപി എന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22-നകം ഒഴിയാൻ രാഹുലിന് ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. അമ്മ സോണിയയുടെ വസതിയിലേക്ക് മാറുമെന്നാണ് വിവരം.