.ഈരാറ്റുപേട്ട മേലമ്പാറയുള്ള കല്യാണി എന്ന പെൺകുട്ടിയെ യാണ് കാണാതായത്. ജനവരി 26 ന് പുലർച്ചെ ആറിന് ന് കാണാതായതെന്നായിരുന്നു പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതി. പെൺകുട്ടി കിടന്നിരുന്ന കട്ടിലിൽ തലയിണകൾ കൂട്ടിച്ചേർത്ത് പുതപ്പിട്ടു മൂടി വച്ചതിനാൽ കാര്യമറിയാൻ വീട്ടുകാർ വൈകിയിരുന്നു. തുടർന്നു ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.ഒരു യുവാവിനൊപ്പം നാട് വിട്ടെന്നാണ് ലഭിക്കുന്ന വിവരം.ഇവർ രാവിലെ ബസ്സിൽ കയറി ടിക്കെറ്റെടുത്ത കാര്യം ബസ്സ് ജീവനക്കാർ പോലീസിനെ അറിയിച്ചിരുന്നു. 200 രൂപയാണ് ടിക്കറ്റിനായി കണ്ടക്റ്റർക്ക് നൽകിയത്.തുടർന്ന് ഈ സമയം വച്ച് സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പോലീസ് കമിതാക്കളെ കണ്ടെത്തിയത്.ഇൻസ്റ്റഗ്രാമിലൂടെയുള്ള ബന്ധമാണ് യുവാവിന്റെ കൂടെ പോകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്.രാത്രി വൈകി പെൺകുട്ടിയെ സ്ഥലത്തെത്തിച്ചെന്നാണ് ലഭ്യമായ വിവരം.
കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി
By
Posted on
പാലാ :ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ വീട്ടിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. ഉച്ച മുതൽ സമൂഹ മാധ്യമങ്ങളിൽ കുട്ടിയെ കണ്ടെത്തിയതായി വാർത്ത പ്രചരിച്ചെങ്കിലും സ്ഥിരീകരണമില്ലായിരുന്നു.