Kerala

വിഴിഞ്ഞം പദ്ധതിയിൽ ഉമ്മന്‍ ചാണ്ടിയും, കെ ബാബുവും വന്‍ തുക കൈക്കൂലി വാങ്ങിയെന്ന് മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

ഒരു തദ്ദേശീയ ജനവിഭാഗത്തെ ഉന്‍മൂലനം ചെയ്യുന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ഉമ്മന്‍ ചാണ്ടിയും, കെ ബാബുവും വന്‍ തുക കൈക്കൂലി വാങ്ങി തുടക്കമിട്ട പദ്ധതിയാണിതെന്നും ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകനായ അബ്‌ജോദ് വര്‍ഗീസ് വെളിപ്പെടുത്തി.പിന്നീട് വന്നവരും മുറയ്ക്ക് അദാനിയുടെ കയ്യില്‍ നിന്ന് വാങ്ങിയിട്ടുണ്ടാവും. കൈ കോര്‍ത്ത് നില്‍ക്കുന്ന വിവി രാജേഷും, ആനാവൂര്‍ നാഗപ്പനും പങ്ക് പറ്റിയിട്ടുണ്ടാവുമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ സൈന്യമെന്ന് പ്രളയകാലത്ത് വിശേഷിപ്പിച്ച ജനതയെ തുടച്ചുനീക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് പറയുന്നവരോടാണ്… ഒരു തദ്ദേശീയ ജനവിഭാഗത്തെ ഉന്‍മൂലനം ചെയ്യുന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ലോകത്തൊരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കാത്ത പദ്ധതി. വല്ലാര്‍പാടം പോലെ പൊളിഞ്ഞ് പാളീസാകാന്‍ പോകുന്ന പദ്ധതി. ഉമ്മന്‍ ചാണ്ടിയും, കെ ബാബുവും വന്‍ തുക കൈക്കൂലി വാങ്ങി തുടക്കമിട്ട പദ്ധതി.
പിന്നീട് വന്നവരും മുറയ്ക്ക് അദാനിയുടെ കയ്യില്‍ നിന്ന് വാങ്ങിയിട്ടുണ്ടാവും. കൈ കോര്‍ത്ത് നില്‍ക്കുന്ന വിവി രാജേഷും, ആനാവൂര്‍ നാഗപ്പനും പങ്ക് പറ്റിയിട്ടുണ്ടാവും… തീര്‍ച്ച…

തീരദേശത്തെ മനുഷ്യര്‍ക്കേല്‍ക്കുന്ന ഓരോ അടിയും എന്റെ മുതുകിലും കൂടിയാണ്… ഉണ്ടാകുന്ന ഓരോ അനിഷ്ട സംഭവത്തിനും ഉത്തരവാദി ഉമ്മന്‍ ചാണ്ടിയും, സി പി എമ്മും ബിജെപിയുമാണ്. ആദ്യമായി പറയുന്നതല്ല. വിഴിഞ്ഞത്തെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച് മുഖ്യധാര പ്രചാരണം നടത്തിയ കാലത്ത് മനോരമയില്‍ വിഴിഞ്ഞം വിനാശത്തിന്റെ പദ്ധതിയെന്ന് രണ്ട് എപ്പിസോഡുകള്‍ ചെയ്ത് വിഷയം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിലെ സുറിയാനി സവര്‍ണ ക്രിസ്ത്യാനി സഭകള്‍ ടൂര്‍ പോയിരിക്കയാണ്. അവര്‍ക്ക് തീരദേശത്തെ ലത്തീന്‍ സഭക്കാര്‍ തൊട്ടുകൂടാന്‍ പാടില്ലാത്ത മുക്കുവരാണ്. വീണ്ടും പറയുന്നു, ജയിക്കാനാവില്ല ഒരാള്‍ക്കും തീരദേശത്തെ സൈന്യത്തെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top