കൊച്ചി :മുതിർന്ന കേരള കോൺഗ്രസ്(ജെ) നേതാവ് ജോണി നെല്ലൂർ രാജിവെച്ചു. നേരത്തെ ജോണി നെല്ലൂർ പാർട്ടി വിടുമെന്നുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. ബിജെപി ചായ്‌വുള്ള പുതിയ പാർട്ടി രൂപീകരികരിക്കാനാണ് നിലവിൽ നീക്കം.വിരമിച്ച ഒരു സീറോ മലബാർ സഭാ ബിഷപ്പിന്റെ പിന്തുണയുണെന്നാണ് പുറത്ത് വരുന്ന വിവരം.
ജോസഫ് ഗ്രൂപ്പിൽ എന്നും അസ്വസ്ഥനായിരുന്നു ജോണി നെല്ലൂർ.ജേക്കബ് ഗ്രൂപ്പിൽ നിന്നും ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിച്ചെങ്കിലും നേതാക്കളുടെ ബാഹുല്യം മൂലം വന്നവർക്കു വേണ്ട പരിഗണന ലഭിച്ചിരുന്നില്ല.വന്നവരിൽ പലരും ജേക്കബ് ഗ്രൂപ്പിലേക്കും ,പിള്ള ഗ്രൂപ്പിലേക്കും മടങ്ങിയിരുന്നു.ഇതിനിടെ മാണി ഗ്രൂപ്പിൽ ചേക്കേറാൻ ഒരു നീക്കം നടത്തിയെങ്കിലും പരിഹാസ്യനായി മടങ്ങേണ്ടി വന്നു.പാർട്ടി മാറി നടക്കുന്ന ഒരു സൈബർ ഗുണ്ടയോട് എനിക്ക് ഒരു കോർപ്പറേഷൻ എങ്കിലും കിട്ടിയാൽ മാണി ഗ്രൂപ്പിലേക്ക് വരാം എന്ന് പറയുന്നതിന്റെ ഓഡിയോ പുറത്ത് വന്നപ്പോൾ ജോണി നെല്ലൂർ പരിഹാസ്യനാവുകയായിരുന്നു.
ഇപ്പോൾ ബിജെപി ചായ്‌വുള്ള പാർട്ടി രൂപീകരിക്കുമ്പോൾ “കടും വെട്ടുകൾ” മാത്രമാണ് ആ പാർട്ടിയിൽ ഉള്ളതെന്നുള്ളതും കാണാതിരുന്നു കൂടാ.കാഞ്ഞിരപ്പള്ളിയിലെ കുളത്തിൽ പൊട്ടുള്ള ഒരു മുൻ എം എൽ എ യും ഈ പാർട്ടിയിൽ ഉണ്ടെന്നാണ് സൂചന.കഴിഞ്ഞ ദിവസമാണ് ജോസഫ് ഗ്രൂപ്പിലെ വിക്ടർ ടി തോമസ് പാർട്ടി വിട്ടത്.അദ്ദേഹവും പുതിയ പാർട്ടിയിൽ കാണുമെന്നാണ് റിപ്പോർട്ടുകൾ.
ബിജെപി യോട് അടുക്കുന്ന പല ക്രിസ്ത്യൻ നേതാക്കന്മാരും പ്രതീക്ഷിക്കുന്നത് കോർപ്പറേഷനും,ഗവർണ്ണർ സ്ഥാനവുമാണ്.എന്നാൽ എൻ ഡി എ യിലെ ഘടക കക്ഷികൾക്ക് വരെ നാളിതുവരെ കോർപ്പറേഷനുകൾ ഒന്നും നൽകിയിട്ടില്ല.ബി ഡി ജെ എസ്സിന് ഒരു കോർപ്പറേഷൻ നൽകിയപ്പോൾ സുഭാഷ് വാസുവായിരുന്നു ചെയർമാൻ .എന്നാൽ കാറും,ശമ്പളവുമില്ലായിരുന്നു.സുഭാഷ് വാസു സ്വന്തം കാറായിരുന്നു ഉപയോഗിച്ചിരുന്നത്.കോർപ്പറേഷൻ ചെയർമാൻ പിന്നീട് ബി ഡി ജെ എസ്സിൽ നിന്നും പുറത്തു പോവുകയുമുണ്ടായി .