കോട്ടയം ജില്ലയിൽ വ്യാപകമായി ഗുണനിലവാരമില്ലാത്ത മൽസ്യം വിറ്റഴിക്കുന്നു .കോട്ടയം, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശേരി, പായിപ്പാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റുകൾ.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്‌നർ ലോറികളിലും ട്രെയിനുകളിലുമാണ് മത്സ്യമെത്തിക്കുന്നത്. ഫോർമാലിൻ ചേർക്കുന്നത് മാത്രമല്ല മാസങ്ങൾ പഴക്കമുള്ള മത്സ്യവും അതിർത്തി കടന്നെത്തുകയാണ്.
കാലാ കാലങ്ങളായി ആന്ധ്രയിൽ നിന്നുള്ള ഫോർമാലിൻ ചേർത്തുള്ള മൽസ്യങ്ങൾ കോട്ടയം ജില്ലയിൽ വിറ്റ് വരുന്നുണ്ട്.പരിശോധനകൾ നടത്തുമ്പോൾ പേരിനു ഒന്നോ രണ്ടോ കെയ്‌സ് മൽസ്യം പിടികൂടുകയും നിസാര വകുപ്പുകൾ ചുമത്തുകയുമാണ് ചെയ്യുന്നത്.ഇപ്പോൾ തന്നെ മരടിൽ നിന്നും,ഏറ്റുമാനൂർ നിന്നും പിടികൂടപ്പെട്ട മത്സ്യങ്ങളിൽ ഫോർമാലിൻ ഇല്ലായിരുന്നു എന്ന ലബോറട്ടറി റിപ്പോർട്ടും മൽസ്യ മാഫിയായ്ക്കു ലഭിച്ചിട്ടുണ്ട്.ആന്ധ്രയിൽ നിന്നുള്ള കരിമീൻ കേരളാ മാർക്കറ്റ് ലക്ഷ്യമാക്കിയാണ് വിപണനത്തിനായി കൊണ്ട് വരുന്നത്.എന്നാൽ ഇവ ഐസ് ഇല്ലാതെ കെയ്‌സുകളിൽ ഫോർമാലിൻ പുരട്ടിയാല് വരുന്നത്.ഇത് എല്ലാവര്ക്കും അറിവുള്ള കാര്യവുമാണെങ്കിലും പിടികൂടാറില്ല.അത്രയ്ക്കും ശക്തമായ ലോബിയാണ് മൽസ്യ മാഫിയായുടേത്.