ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി : കാമുകൻ പിടിയിൽ.തൃപ്പൂണിത്തറ റെയിൽവേ മേൽപാലത്തിനു സമീപത്താണ് ട്രെയിൻ ഇടിച്ചു മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു(23)നെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 15 നാണ് സംഭവം നടക്കുന്നത്. തൃപ്പൂണിത്തറ റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തായി രാത്രി ഒരു 12.30 ഓടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടർന്നുവരികയായിരുന്നു. അന്വേഷണത്തിനിടെ യുവതിയുടെ കാമുകനായ വിഷ്ണുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
അന്വേഷണത്തിൽ ഇയാള്‍ യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരിന്നു എന്ന് കണ്ടെത്തി. സംഭവ ദിവസവും രാത്രി ഇയാൾ യുവതിയെ മർദിച്ചിരുന്നു.രാത്രി 10.30 ഓടെ ചാത്താരിയിലുള്ള അപ്പാർട്ടുമെന്റിൽ വെച്ച് യുവതിക്ക് മദ്യം നൽകിയതിന് ശേഷം ക്രൂരമായി ഉപദ്രവിച്ചു. തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
തൃക്കാക്കര അസി. പൊലീസ് കമ്മീഷണർ പി.വി.ബേബിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. ഇൻസ്പെക്ടർ വി.ഗോപകുമാർ, എസ്.ഐമാരായ എം.പ്രദീപ്, കെ.എസ്.രാജൻ പിള്ള, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ ശ്യാം.ആർ മേനോൻ, സി.പി.ഒ ലിജിൻ എന്നിവരും അനേഷനസംഘത്തിൽ ഉണ്ടായിരുന്നു.