തിരുവല്ല :തിരുവല്ലയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു.ഇത് മൂലം പൊതു ജനങ്ങൾക്ക് വൈകുന്നേരങ്ങളിലുള്ള യാത്രകൾക്ക് വരെ തടസ്സം നേരിടുന്നതായി പരാതി ഉയർന്നു.ലഹരിക്കടിമയായ യുവതീ യുവാക്കൾ പരസ്യമായി കാമ ചേഷ്ടകൾ കാണിക്കുന്നത് പൊതു ജനങ്ങൾക്കും.,സമീപത്തുള്ള കച്ചവടക്കാർക്കും ബുദ്ധിമുട്ടാവുകയാണ്.കച്ചവടക്കാർ പല തവണ പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
കച്ചവടക്കാർ യുവാക്കളോട് പരാതിപ്പെട്ടപ്പോൾ ഉടൻ തന്നെ ബൈക്കുകളിൽ ഇവരുടെ കൂട്ടാളികൾ എത്തുകയും അക്രമാസക്തരാവുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു.ഈയടുത്ത കാലത്തായി തിരുവല്ല മുൻസിപ്പൽ പാർക്കിൽ എത്തിയ യുവതിയും ,യുവാവും ലൈംഗീക ചേഷ്ടകൾ കാണിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ യുവതി തട്ടി കയറുകയും.,തുടർന്ന് പുറത്തു പോയ യുവാവ് കത്തിയും , മുളകുപൊടിയുമായെത്തി വെല്ലുവിളിക്കുകയും ചെയ്തു.പുഷ്‌പഗിരി ജംഗ്‌ഷനിലും ,സ്റ്റേഡിയം ജംഗ്‌ഷനിലുമാണ് യുവതീ ,യുവാക്കളുടെ ലഹരി വ്യാപാരവും ,ലൈംഗീക പ്രകടനങ്ങളും കൂടുതൽ നടക്കുന്നത്.ഇത് മൂലം കുടുംബമായി താമസിക്കുന്നവർക്കും .,വ്യാപാരികൾക്കും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
ചോദ്യം ചെയ്യുന്നവരെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതാണ് ഇവരുടെ രീതി.അതുകൊണ്ടു തന്നെ ഈ ഭാഗത്തുള്ള വ്യാപാരികൾ ഇവരുടെ പ്രകടനങ്ങൾക്കെതിരെ ഒന്നും മിണ്ടാറില്ല.രാത്രി കാലങ്ങളിൽ ഈ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനത്തിൽ കുടുംബമായെത്തുന്നവർക്കാണ് ഇതുമൂലം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്.ലഹരി മാഫിയാകൾ തമ്മിൽ സംഘം ചേർന്ന് ആക്രമിക്കുന്നതും ,സംഘ അംഗങ്ങൾ തന്നെ പരസ്പ്പരം ചേരി തിരിഞ്ഞു ആക്രമിക്കുന്നതും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ട്ടിക്കുമ്പോഴും പോലീസ് അധികാരികളും ,മുൻസിപ്പൽ അധികൃതരും മൗനം പാലിക്കുന്നതിൽ നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.