പാലാ. പാവങ്ങളെയും കർഷകരെയും സംരക്ഷിച്ച് ഇന്ത്യയിലെ ദാരിദ്ര്യം തുടച്ചുനീ ക്കുമെന്ന് പറഞ്ഞു അധികാരത്തിൽവന്ന ബിജെപി സംരക്ഷിച്ചത് കുത്തക മുതലാളിമാരായ കോപ്പറേറ്റുകളെയാണന്ന് സിപിഐ ജില്ല സെക്രട്ടറി സി കെ ശശിധരൻ. ബിജെപി യുടെ ഏഴു വർഷത്തെ ഭരണത്തിൽ കോപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന കരിനിയമങ്ങൾ നടപ്പിലാക്കി അവരുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന സമീപനമാണ് ഉണ്ടായത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധാമാണ് മാർച്ച് 28,29 തിയതികളിൽ നടക്കുന്ന 48മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്കെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ക്കെതിരെ ബദലായി നിൽക്കേണ്ട കോഗ്രസ്സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടുകയാണെന്നും ശശിധരൻ പറഞ്ഞു. സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളുടെ ഭാഗമായി നടന്ന സിപിഐ മേവിട ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഹനൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ്, കെ ബി അജേഷ്, ആർ വേണുഗോപാൽ, കെ കെ അനിൽ കുമാർ റോയി മാത്യു, അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിന് തുടക്കം കുറിച് ദശാംഗനി സോമനാഥൻ പതാക ഉയർത്തി.ബ്രാഞ്ച് സെക്രട്ടറിയായി ഗീത രാവിയെയും അസിസ്റ്റന്റ് സെക്രട്ടറി യായി കെ കെ അനിൽകുമാറിനെയും തെരെഞ്ഞെടുത്തു.