കോട്ടയം :പാലാ :കേരള മക്കളുടെ റേഷൻ വിതരണം മുടക്കമില്ലാതെ നടത്തിയിട്ട് പോരെ കെ ഫോണിലേക്ക് കടക്കുവാനെന്ന് മുൻ കേന്ദ്ര മന്ത്രി പി സി തോമസ്.കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആഫീസ് ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പി സി തോമസ്.
കേരളം അതീവ സാങ്കേതിക വിദ്യയിലേക്കു കുതിക്കുമ്പോൾ,റേഷൻ വിതരണം പോലുള്ള അടിസ്ഥാന വികസനത്തിന് ഊന്നൽ കൊടുക്കാതെ പോകുമ്പോൾ നാടിൻറെ വികസനം തന്നെ പിറകോട്ടടിക്കുകയാണെന്നു പി സി തോമസ് കൂട്ടിച്ചേർത്തു.പാലാ ജനറൽ ആശുപത്രിയിൽ ഒരു ഒ പി ചീട്ട് എടുക്കുന്നതിന് മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുമ്പോൾ കെ ഫോൺ വികസനത്തിൽ നെറ്റ് വേഗതയിൽ കിട്ടുമെന്ന് പറയുന്നത് സാധാരണക്കാരനെ മറന്നു കൊണ്ടുള്ള വികസനമാണെന്നു പി സി തോമസ് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി അഡ്വ ജോബി കുറ്റിക്കാട്,സംസ്ഥാന നേതാക്കളായ സന്തോഷ് കാവുകാട്ട്,തോമസ് ഉഴുന്നാലി,ഡിജു സെബാസ്ററ്യൻ; ജോർജ് വലിയ പറമ്പിൽ ,ജെയിംസ് മാത്യു തെക്കേൽ,കൗൺസിലർമാരായ ജോസ് എടേട്ട്; സിജി ടോണി, നിധിൻ സി വടക്കൻ,മാത്തച്ചൻ പുതിയിടത്ത് ചാലിൽ,ജെയിംസ് ചടനാക്കുഴി ; ജോസ് വേരനാനി;ഷീലാ ബാബു ;ജിമ്മി വാഴപ്ലാക്കൽ,മാർട്ടിൻ കോലടി;സജി ഓലിക്കര,ജോസ് വടക്കേക്കര,ബാബു മുകാല,സി കെ ബിജു,ബോബി മൂന്നുമാക്കൽ;തോമസ് താളനാനി;സിബി മൂക്കൻതോട്ടം;ജോയിസ് കടനാട്;ബേബി കടുകംമാക്കൽ;കെ സി കുഞ്ഞുമോൻ,;ഗസി ഇടക്കര;ജോർജ് തെങ്ങുംപള്ളി;സജു ഇളവുങ്കൽ;സജി കുമാർ അത്തിമറ്റം;തോമാച്ചൻ ചാലിൽ എന്നിവർ പ്രസംഗിച്ചു,