തിരുവനന്തപുരം:കെഎസ്ആർടിസി ബസ്സിനുള്ളിൽ ഗർഭിണിയായ സ്ത്രീക്ക് നേരെ അതിക്രമം നടത്തിയ കെഎസ്ആർടിസി ജീവനക്കാരനെ പിടികൂടി. ഭർത്താവ് എത്തിയാണ് ഇയാളെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കാട്ടാക്കട ഡിപോയിലെ മെക്കാനിക്ക് ആയ പ്രമോദ് ആണ് അതിക്രമം കാട്ടിയത്. വട്ടപ്പാറ മരുതുമൂട് സ്വദേശിയായ പ്രമോദ് കാട്ടാക്കട ഡിപോയിലെക്ക് നൈറ്റ് ഡ്യൂട്ടിക്കായി വരുമ്പോഴാണ് സംഭവം. തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലാണ് മേപ്പൂക്കട ഭാഗത്ത് വെച്ച് കെഎസ്ആർടിസി ജീവനക്കാരനായ പ്രമോദ് , മുൻ സീറ്റിൽ ഇരുന്ന ഗർഭിണിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയത്.
ബസിൽ വച്ച് രണ്ടുതവണ കൈതട്ടി എറിഞ്ഞിട്ടും വീണ്ടും ഇയാൾ ശരീരത്തിൽ തൊട്ടതോടെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. എട്ട് മണിയോടെ അദ്ദേഹം കാട്ടാക്കട ബസ്റ്റാൻഡിൽ കാത്തുനിന്ന് ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചു ഇറക്കുകയും സ്ഥലത്തുണ്ടായിരുന്ന
കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു. പ്രമോദ് അതിക്രമം നടത്തിയത് മലയിൻകീഴ് പോലീസ് സ്റ്റേഷന് പരിധിയിൽ ആയതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ കാട്ടാക്കട പോലീസ് മലയിൻകീഴ് പോലീസിന് കൈമാറും. സംഭവത്തിൽ മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ എത്തി യുവതിയും ഭർത്താവും പരാതി നൽകിയതിനെ തുടർന്ന്.പൊലിസ് കേസെടുക്കുക ആയിരുന്നു