രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ യുവാവും ഭാര്യയും തലയറുത്ത് ആത്മഹത്യ ചെയ്തു. ബലിയർപ്പണത്തിനു വേണ്ടിയാണ് വിഞ്ചിയ സ്വദേശികളായ ഹേമുഭായ് മക്വാന (38), ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം തലയറുത്ത് ആത്മഹത്യ ചെയ്തത്. വീട്ടിൽ തന്നെ തയ്യാറാക്കിയ ഗില്ലറ്റിൻ പോലുള്ള ഉപകരണം ഉപയോഗിച്ചാണ് ദമ്പതികൾ ചെയ്തതെന്ന് സബ് ഇൻസ്പെക്ടർ ഇന്ദ്രജീത് സിൻഹ് ജഡേജ പറഞ്ഞു. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച ഉച്ചയ്ക്കുമിടയിലാണ് ബലിദാന ചടങ്ങ് നടത്തിയത്. തല അറുത്ത് മാറ്റിയതിനു ശേഷം അഗ്നി ബലിപീഠത്തിലേക്ക് ഉരുണ്ട് വീഴുന്ന രീതിയിലാണ് ദമ്പതികൾ പദ്ധതി നടപ്പിലാക്കിയത്.കുറിപ്പിൽ മാതാപിതാക്കളേയും കുട്ടികളേയും നോക്കണെമന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾ എല്ലാ ദിവസവും വീട്ടിൽ പ്രാർത്ഥന നടത്തിയിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും പൊലീസ് അറിയിച്ചു.