Kerala

പി.വി ശ്രീനിജിൻ എം.എൽ.എയെ പൊതുവേദിയിൽ അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: പി.വി ശ്രീനിജിൻ എം.എൽ.എയെ പൊതുവേദിയിൽ അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച്ച വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കാൻ സാബു എം ജേക്കബിന് കോടതി നിർദേശം നൽകി. കേസിൽ ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ കൃത്യമായ നോട്ടീസ് നൽകണമെന്നും ഹൈക്കോടതി പൊലീസിനോട് പറഞ്ഞു.

പുത്തൻകുരിശ് പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന സാബു എം ജേക്കബിന്റെ ഹർജിയിലാണ് നടപടി. പട്ടിക ജാതി – പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു കേസെങ്കിലും പൊലീസ് നടപടിക്ക് മുൻപ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി 20 കോലഞ്ചേരിയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തത്.

കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപന പ്രസംഗം എന്നതിലാണ് കേസ്. പ്രസംഗത്തിലൂടെ പി വി ശ്രീനിജിൻ എം എല്‍ എയെ ഇകഴ്ത്തി കാണിക്കാനും മോശക്കാരനായി ചിത്രീകരിക്കാനും ശ്രമിച്ചതായി എഫ് ഐ ആറിലുണ്ട്. പി വി ശ്രീനിജിൻ എം എല്‍ എയെക്കൂടാതെ സി പി എം പ്രവര്‍ത്തകാരായ ശ്രുതി ശ്രീനിവാസൻ, ജോഷി വര്‍ഗീസ് എന്നിവരും സാബു എം ജേക്കബിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top