കോട്ടയം :രാമപുരം : രാമപുരം സഹകരണ ബാങ്കിനെ പിടിപ്പുകേടിന്റെയും;കെടുകാര്യസ്ഥതയുടെയും പര്യായമാക്കിയെന്നും;ഇപ്പോൾ വളഞ്ഞ വഴിയിലൂടെ ജയിക്കുവാനായി ബൈസൺ വാലിയിൽ നിന്നും ;കാഞ്ഞിരപ്പള്ളിയിൽ നിന്നും ;മേലുകാവിൽ നിന്നും വ്യാജ മെമ്പര്മാരെ ചേർത്തുകൊണ്ട് പുകമറ സൃഷ്ടിക്കുകയാണ് യു ഡി എഫ് ചെയ്യുന്നതെന്നും കേരളാ കോൺഗ്രസ് (എം) നേതാവ് ബൈജു ജോൺ പുതിയിടത്തുചാലിൽ അഭിപ്രായപ്പെട്ടു.രാമപുരം ബാങ്ക് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപന യോഗത്തിൽ രാമപുരം പള്ളിക്കവലയിൽ എൽ ഡി എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ബൈജു ജോൺ പുതിയിടത്തുചാലിൽ.
പുതിയ കെട്ടിടം പണിയുന്നതിന് പോലും സന്നദ്ധതയില്ലാതെ അധികാരികളെ കുറ്റപ്പെടുത്തുമ്പോൾ ഇവിടെ ഒരു തൊഴിലാളിക്ക് പോലും കെട്ടിടം പണിയാൻ അനുമതി ലഭിക്കുമെന്നിരിക്കെ ആരോപണ പുകമറ സൃഷ്ടിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്ന് ബൈജു കുറ്റപ്പെടുത്തി.ഈ ബാങ്കിൽ നിയമാനുസൃതമായ ജാമ്യ വ്യവസ്ഥകളോടെ ലോണിന് അപേക്ഷിച്ചവർക്കു ലോൺ നൽകാതെ വന്നപ്പോൾ എഴാച്ചേരി ബാങ്കാണ് അവർക്കു ലോൺ നൽകിയിട്ടുള്ളത്.രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ലേ ഇതൊക്കെ ചെയ്യുന്നത്.ഈ തോന്ന്യാസങ്ങളിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ തവണ യു ഡി എഫ് പാനലിൽ വിജയിച്ചവർ പോലും ഇപ്പോൾ എൽ ഡി എഫ് പാനലിൽ മത്സരിക്കുന്നത്.
ബാങ്കിന്റെ പണമെടുത്ത് കമ്പത്തും തേനിയിലും സ്ഥലം വാങ്ങിയവർക്ക് നിയമാനുസൃതമായാണോ ലോൺ നൽകിയിട്ടുള്ളത്.നമ നിർദ്ദേശ പത്രികകൾ തള്ളിയിട്ടുള്ളത് സഹകരണ നിയമം അനുസരിച്ചു തന്നെയാണ്.ഞാൻ നിക്ഷേപക വാർഡിൽ മത്സരിക്കുന്നതും നിയമാനുസൃതം തന്നെയാണ്.അതിനു പഴയ കോടതി വിധികൾ ചൂണ്ടികാണിക്കാനുണ്ട്.ഈ ധർമ്മ യുദ്ധത്തിൽ എൽ ഡി എഫ് ബാങ്ക് പിടിച്ചെടുക്കുമെന്നും ബൈജു ജോൺ പറഞ്ഞു.
പി എ ഷാജകുമാർ ;വി ജി വിജയകുമാർ; എം എസ് രാജു;സണ്ണി പൊരുന്നക്കോട്ട്;ടൈറ്റസ് മാത്യു;കെ എസ് രാജു എന്നിവർ പ്രസംഗിച്ചു.