തിരുവനന്തപുരം: മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപത്തുവെച്ച് വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയ രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ച് കൊല്ലപ്പെടുത്തിയത്.

സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഇറങ്ങി.

ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് ഇറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന് മുൻപ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുൻപ് മയക്ക് വെടിവെയ്ക്കാൻ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഇറക്കിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

