Kerala

പിണറായി സൂര്യനുമല്ല മണ്ണാങ്കട്ടയുമല്ല: ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സൂര്യൻ എന്ന് വിളിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തോന്നിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയൻ ചെയ്യേണ്ടിയിരുന്നത് കേരളത്തിലെ ജനങ്ങൾക്കും പ്രകൃതിക്കും പെൺകുട്ടികൾക്കും സൂര്യനായി വർത്തിക്കുകയായിരുന്നുവെന്നും അവർ പറ‍ഞ്ഞു.

എന്നാൽ, പല വിഭാഗങ്ങളെയും കരിച്ചുകളഞ്ഞുകൊണ്ട്, കേരളത്തെ തകർത്തു മുന്നോട്ടുപോകുകയാണ് അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയൻ ഇരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിച്ചില്ല. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി ഇരിക്കുമ്പോൾ തലയ്ക്കു മുകളിൽ ഡമോക്ലീസിന്റെ വാളായിട്ടാണ് പിണറായി പ്രവർത്തിക്കുന്നത്. സൂര്യനുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല എന്ന അവസ്ഥയിലേക്കാണ് കേരളത്തിന്റെ മുഖ്യമന്ത്രി മാറിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടാണ് മറിയച്ചേടത്തിക്ക് ചട്ടിയെടുത്തു ജനങ്ങളുടെ മുമ്പിലേക്ക് ഇറങ്ങി വരേണ്ടി വന്നത്. സൂര്യന്റെ പ്രവൃത്തി എന്നത് വ്യത്യസ്തതയില്ലാതെ എല്ലാവർക്കും വേണ്ടി പ്രകാശിക്കുകയാണ്. എന്നാൽ ചിലർക്കുവേണ്ടി മാത്രം പ്രകാശിക്കുന്ന ഈ മനുഷ്യനെക്കണ്ട് സൂര്യനെന്ന് വിളിക്കാൻ ഗോവിന്ദന് തോന്നിയിട്ടുണ്ടെങ്കിൽ അടുത്തുതന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കണം– ശോഭ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top