മണ്ഡല പുനർനിർണയ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാനായി യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

രാവിലെ 11 മണിക്കാണ് യോഗം നടക്കുക. അതേസമയം, വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് പിന്നിലെ കേന്ദ്ര സർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് ബി ജെ പി തിരക്കുപിടിച്ച് ബിൽ അവതരിപ്പിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകനും എം പിയുമായ കപിൽ സിബൽ വിമർശിച്ചു.