പാല: ഗവ: ജനറൽ ഹോസ്പിറ്റലിലെ ബഹുനില കെട്ടിടത്തിലെ ഇലട്രിഫിക്കേഷനിലെ അപാകതയുണ്ടോയെന്നും ‘ഫയർ ആൻഡ് റസ്ക്യൂ സംവിധാനവും കെട്ടിട നിർമ്മാണത്തിലെ അപാകതയും പരിശോധിച്ച് അടിയന്തിരമായിറിപ്പോർട്ട് ചെയ്യാൻ താലൂക്കു വികസന സമതി നിർദ്ദേശം നല്കി. പൊതുമരാമത്ത് ഇലട്രിക് വിഭാഗം ബിൽഡിംഗ് വിഭാഗം ഇലക്ടിക് ഇൻസ്പെക്ട്റേറ്റ് ഉദ്ദോ ഗന്ഥരും ആശുപത്രി സൂപ്രണ്ടും ഫയർ ആൻഡ് റസ്ക്യൂ ഉദ്യോ ഗന്ഥരും ചേർന്ന് സംയുക്ത പരിശോധിച്ച് റിപ്പോർട്ട് നല്കുവാനാണ് നിർദ്ദേശം രാഷ്ട്രീയ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി താലൂക്ക് വികസന സമിതിയംഗവുമായ പീറ്റർ പന്തലാനിയാണ് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടത്തം മൂലം അഞ്ചു പേരുടെ ദാരുണമായ മരണം സംഭവിച്ചത് ശ്രദ്ധയിൽ പെടുത്തി പരാതി ഉന്നയിച്ചത്. തുടർന്ന് ഒരു മാസത്തിനുള്ളിൽ പരിശോധിച്ചു റിപ്പോർട്ട് നല്കുവാൻ വികസന സമതിയോഗം നിർദ്ദേശം നല്കി.

ഹോസ്പിറ്റൽ കെട്ടിടം നിർമ്മിച്ചപ്പോൾ ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലാതെയും മതിയായ പാർക്കിംഗ് സൗകര്യമില്ലാതെയും ഇലക്ടിക് ഇൻസ്പെക്ട്രറ്റിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണു ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും പിറ്റർ പന്തലാനി യും മറ്റ് സമതിയംഗങ്ങളും പരാതി പറഞ്ഞു. കെ. എസ്സ് ഇ ബി ഡിവിഷൻ്റെ കീഴിലുള്ള പതിനൊന്നും സെക്ഷനിലും സബ് ഇൻജിനിയർ മാർ ലൈൻമാൻവർക്കർ തുടങ്ങിയ ജോലിക്കാരുടെയും കുറവ് മൂലവും ഒരു സെക്ഷനിൽ 23000 വരെ ഉപഭോക്താക്കളും ഉള്ളതിനാൽ വൈദൂതി തകരാർ പരിഹരിക്കാൻ പെട്ടന്ന് സാധിക്കുന്നില്ല ന്നും കെഎസ്സ് ഇ ബി എക്സിക്യുട്ടിവ് ഇൻജിനിയർ യോഗത്തിൽ അറിയിച്ചു. ഈരാറ്റുപേട്ട മേജർസെക്ഷൻ വിഭജിച്ച് കളത്തുകടവിൽ ഒരു പുതിയ സെക്‌ഷൻ ആ ഫിസ് തുടങ്ങുന്നതിനുള്ള ബോർഡ് നിർദ്ദേശം ഉണ്ടന്നും ഇത് തുടങ്ങുന്നതിനും എല്ലാ സെക്ഷനിലും ആവശ്യമായ ജീവനക്കാരെ നിയമിച്ചു നല്കുന്നതിന് ശ്രമം നടത്താൻ യോഗത്തിൽ പങ്കെടുത്ത എം എൽമാണി സി.കാപ്പനോട് സമതിയംഗങ്ങളും പഞ്ചായത്തു പ്രസിഡൻ്റും മാരും ആവശ്യപ്പെട്ടു

പാല എക്സികുട്ടി വ് ഇൻ ജനിയറുടെ കീഴിലുള്ള സബ്ഡിവഷനിൽ സ്ഥലം എം ൽ എ മാരുടെ അദ്ധ്യക്ഷതയിൽ എല്ലാ മൂന്നു മാസവും കൂടുമ്പോൾ ത്രിതല പഞ്ചായത്തു പ്രസിഡൻ്റു മാരുടെയും ഉദ്യോ ഗന്ഥരുടെ യോഗം കൂടി വൈദ്യുതി തകരാർ പ്രശ്നങ്ങളും ജിവനക്കാരുടെ പ്രശ്നങ്ങളും പരിഹരിക്കാൻഏതാനും വർഷം മുൻപ് വരെ നടത്തിയിരുന്നു എത്രയും പെട്ടന്ന് വിളിച്ചു ചേർക്കണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടതിനെ തുടർന്ന് എം ൽ എ മാരുടെ സൗകരാർത്ഥം അടിയന്തിരമായി കമ്മറ്റി വിളിക്കുമെന്ന് എക്സിക്യൂട്ടിവ് ഇൻ ജനീയർ യോഗത്തിൽ അറിയിച്ചു പൊതുമരാത്ത് റോഡുകളുടെ ഇരുവശങ്ങളും തടികളും കല്ലും മണ്ണും കൂട്ടിയിട്ടും സ്ഥലങ്ങൾ കൈയേറിയും നിയന്ത്രണമില്ലാതെ പെട്ടി കടകളുടെ പ്രവർത്തനവും യാത്രക്കാർക്കും വാഹന ഗതാഗത തടസ്സവും അപകടവും ഉണ്ടാകുന്നു മെന്ന് സമതിയംഗങ്ങളായ തോമസ് ഉഴുന്നാലി യുടെയും ജോർജ്ജ് പുളിങ്കാടിൻ്റെയും പരാതിയിൽ നടപടി സ്വീകരിക്കുവാൻ താലൂക്കിലെ എല്ലാ പൊതുമത്തു ഇൻ ജനീയർമാർ തഹസീൽദാർനിർദ്ദേശം നല്കി പോലീസിൻ്റെ സഹായം തേടണം .
താലൂക്കിപ്പെട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും ജോലി എത്തുന്ന അതിഥി തൊഴിലാളികളുടെ അഡ്രസും രേഖകളും ഉൾപ്പെടെ സ്ഥാപന ഉടമകൾ വ്യക്തികളും അവരെ എത്തിച്ചു നല്കുന്ന കോൺട്രാക് ടർമാരും അതതു പോലീസ് സ്റ്റേഷൻ പരിധിയിലുള്ളവർ അറിയിച്ചു രേഖകൾ സൂക്ഷിക്കുകയും ലേബർ ആഫിസിൽ അറിയിച്ചു രജിസ്റ്റർ ചെയ്യണം കൊലപാതകം മോഷണം ലഹരി വിൽപന ഉപയോഗം എന്നീ ഗുരുതര കുറ്റകൃത്യങ്ങൾ അതിഥി തൊഴിലാളികളുടെ ഇടയിൽ വർദ്ധിച്ചു വരുന്നതായി യോഗത്തിൽ അംഗങ്ങൾ പരാതിപ്പെട്ടു ഒരു മാസത്തിനുള്ളിൽ താലൂക്കിലെ അതാതു പോലീസ് സ്റ്റേഷനിൽ കൃത്യമായ വിവരം ശേഖരിക്കണംഎം എൽ എ മാണി സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. തഹസീൽദാർ ലിറ്റി ജോസഫ് പഞ്ചായത്തു പ്രസിഡ ൻ്റുമാരായ സജേഷ് ശശി ജിജി തമ്പി.ഗീതാ നോബിൾ പ്രസീദാ എൻ.സമതി അംഗങ്ങളായ ജോസ് കുറ്റിയാനിമറ്റം പി എസ്സ് ബാബു പീറ്റർ പന്തലാനി ജോർജ്ജ് പുളിങ്കാട് തോമസ് ഉഴുന്നാലിൽ അഡ്വ ആൻ്റണി ഞാവള്ളി വകുപ്പുതല ഉദ്യേ ഗന്ഥരുംഎന്നിവർ പങ്കെടുത്തു

