India

മൂന്നാംഘട്ട തിരഞ്ഞെടുപ്പ്: 64.58 ശതമാനം പോളിങ്ങ്; പോളിങ്ങിൽ കുതിച്ച് അസം കിതച്ച് ഉത്തർപ്രദേശ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം 64.40 ശതമാനം പോളിങ്ങാണ് മൂന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത് അസമിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ്. അസമിൽ രേഖപ്പെടുത്തിയത് 81.71 ശതമാനം വോട്ടുകളാണ്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ഇവിടെ 57.34 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ഛത്തീസ്ഗഡ്, ഗോവ, കർണ്ണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പോളിങ്ങ് ശതമാനം എഴുപതിന് മുകളിലാണ്. ഛത്തീസ്ഗഡ്- 71.06%, ഗോവ-75.20%, കര്‍ണാടക-70.41%, പശ്ചിമ ബംഗാള്‍-76.52% എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ പോളിങ്ങ് നിരക്ക്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയുവിലും പോളിങ്ങ് 60 ശതമാനത്തിന് മുകളിലാണ്. മധ്യപ്രദേശ്-66.05%, മഹാരാഷ്ട്ര-61.44%, ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-69.87% എന്നിങ്ങനെയാണ് പോളിങ്ങ്. ഉത്തർപ്രദേശിലും ബിഹാറിലും ഗുജറാത്തിലും പോളിങ്ങ് 60 ശതമാനത്തിന് താഴെയാണ്. ബിഹാര്‍ – 58.18%, ഗുജറാത്ത്-59.51%, ഉത്തര്‍പ്രദേശ് -57.34% എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top