തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും എന്നാൽ പരാതി നൽകില്ലെന്നും തരൂർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
‘‘രാജീവ് ചന്ദ്രശേഖർ നുണപ്രചാരണങ്ങൾ നടത്തുകയാണ്. ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഒരുപാട് സംസാരിക്കുന്നത്. സ്ഥലത്ത് പ്രവർത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് ഞാൻ ഒരുപാട് വികസനം കൊണ്ടുവന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തർക്കം കാരണമാണ് നിർമാണം നടക്കാത്തത്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർഥി ജനങ്ങളെ പറ്റിക്കുകയാണ്. തീരദേശ വോട്ട് ചോരുമെന്ന പേടി എനിക്കില്ല. ചന്ദ്രയാൻ പദ്ധതിയുടെ ക്രെഡിറ്റ് കൂടി ഞാൻ ഏറ്റെടുക്കണമെന്ന് ബിജെപി പറയുന്നു. ഞാൻ എന്ത് ചെയ്തെന്ന് ജനത്തിന് അറിയാം’’ – ശശി തരൂർ പറഞ്ഞു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)