ശബരിമലയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദർശനം നടത്തും. ഈ മാസം 19 നാണ് രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുക. ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിൽ ആദ്യം തീരുമാനിച്ച സന്ദർശനം മാറ്റിവെച്ചിരുന്നു. രാഷ്ട്രപതി എത്തുമെന്ന സ്ഥിരീകരണം പുറത്തുവിട്ടതോടെ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നൽകിയിട്ടുണ്ട്.

ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിക്കും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കും.

ഇടവമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10 ന് നട അടയ്ക്കും. വെർച്വൽ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗിലൂടെയും ഭക്തർക്ക് ദർശനം നടത്താം

