തിരുവനന്തപുരം: വർക്കലയിൽ ഒൻപതാം ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച് അച്ഛൻ. പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന് പറഞ്ഞാണ് പിതാവ് പെൺകുട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പൊന്മുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മകളെ പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ തുറന്നു പറഞ്ഞതിനെത്തുടർന്നാണ് പ്രതി അറസ്റ്റിലായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2019 ലും ഇയാൾ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. അന്ന് അമ്മയും ബന്ധുക്കളും കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയത്.
