Kerala

വന്യമൃഗങ്ങളെ തടയാൻ നീലഗിരിയിൽ എഐ ക്യാമറ സ്ഥാപിക്കുന്നു

സുൽത്താൻബത്തേരി: വേനല്‍ കടുത്തതോടെ ഉള്‍വനങ്ങളില്‍ നിന്ന് തീറ്റ തേടി ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത് പതിവായതോടെ പ്രതിരോധ മാർഗങ്ങള്‍ ഒരുക്കി തമിഴ്നാട് വനംവകുപ്പ്.

നൂതനമായ ആശയങ്ങളാണ് നടപ്പാക്കുന്നതിലേറെയും. കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആറുകോടി രൂപ ചിലവില്‍ വനംവകുപ്പിന്റെ ഗൂഡല്ലൂർ ഡിവിഷൻ പരിധിയില്‍ വരുന്ന 36 സ്പോട്ടുകളില്‍ എഐ ഓട്ടോമാറ്റിക് ക്യാമറകള്‍ സ്ഥാപിക്കും.

ഓവേലി പുളിയമ്പാറ, കോഴിപ്പാലം, ദേവൻ, അള്ളൂർ, മേലമ്പലം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുക. ഉള്‍ വനങ്ങള്‍ വിട്ട് ആനകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് അടുക്കുന്നതിന് മുമ്പ് തന്നെ വനം വകുപ്പിനും ഗ്രാമീണർക്കും വിവരങ്ങള്‍ ലഭിക്കും. നാട്ടുകാർക്ക് ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാൻ വനംവകുപ്പ് ഡിപ്പാർട്ട്മെന്റിലേക്ക് തങ്ങളുടെ ഫോണ്‍ നമ്പർ കൈമാറിയാല്‍ മതി. വിവരങ്ങള്‍ എത്തുന്നതോടെ വനം വകുപ്പിനും ജനങ്ങള്‍ക്കും ഒരുപോലെ ജാഗ്രത പാലിക്കാം. ആനകളെത്തുന്ന കൃത്യമായ സ്പോട്ട് മുൻകൂട്ടി അറിയുന്നതിനാല്‍ തന്നെ ഡിപ്പാർട്ട്മെന്റിന് കാര്യങ്ങള്‍ എളുപ്പമാകും. വനം വാച്ചർമാരെ കൃത്യമായ സ്പോട്ടിലേക്ക് പറഞ്ഞയക്കാനുമാകും. നിലവില്‍ വനം വകുപ്പ് വാച്ചർമാരുടെ പട്രോളിങ് മാത്രമാണ് ആനശല്യമുഉള്ള മേഖലകളില്‍ നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top