ഡല്‍ഹി: ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്.ഇതുസംബന്ധിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപനം നടത്തിയത്. മിഡില്‍ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങള്‍ക്കിടയില്‍ ഇന്ത്യക്കാശ്വാസമാണ് പുതിയ പ്രഖ്യാപനം.

പ്രസിഡന്റ് ട്രംപിന്റെ ഊർജ്ജ അജണ്ടയിലൂടെ എണ്ണ, വാതക ഉല്‍പാദനം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരുന്നതിനായി ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുവദിച്ചുകൊണ്ട് ട്രഷറി വകുപ്പ് താല്‍ക്കാലികമായി 30 ദിവസത്തെ ഇളവ് നല്‍കുന്നു.
കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കുന്നത്. നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കില്ല.