ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള പരസ്പര ആക്രമണങ്ങൾ ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബഹ്റൈനിലെ സൽമാൻ വ്യവസായ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു വിദേശ കപ്പലിന് തീപിടിക്കുകയും ഒരു ഏഷ്യൻ തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തുവെന്ന് റിപ്പോർട്ട്. രണ്ട് പേർക്ക് പരുക്കേറ്റ ഈ സംഭവത്തിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് സമീപം മിസൈൽ പതിച്ചതിനെത്തുടർന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.