വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്.നാട്ടിലെന്തേലും നടന്നാൽ അതിന്റെ ഉത്തരവാദി ഞമ്മളാണ് എന്ന് മമ്മൂഞ്ഞ് വിളിച്ചു പറയും.ഒരിക്കൽ ചായക്കടയിൽ വച്ച് ഒരാൾ പറഞ്ഞു മനയ്ക്കലെ ശ്രീദേവി പ്രസവിച്ചു.ഉടനെ എട്ടുകാലി മമ്മൂഞ്ഞ് ഒരു ഇളിഭ്യ ചിരിയോടെ പറഞ്ഞു അതിന്റെ ഉത്തരവാദി ഞമ്മളാണ്.നാട്ടുകാർ ഒന്നടങ്കം പറഞ്ഞു ഹമുക്കേ അത് ആളല്ല ..ആനയാ .മനയ്ക്കലെ പിടിയാന ശീദേവി.

മീനച്ചിൽ പഞ്ചായത്തിലിപ്പോൾ എട്ടുകാലി മമ്മൂഞ്ഞു മാരുടെ പെരുമഴക്കാലമാണെന്നു പറയാതെ വയ്യ.കണ്ട നീ നിക്ക് കേട്ട ഞാൻ പറയാം എന്നത് പോലെയാണിപ്പോൾ പൂവരണി സ്‌കൂളിന്റെ കെട്ടിട നിർമ്മാണ കാര്യവും.2019 ൽ എൽ ഡി എഫിന്റെ പ്രതിനിധിയായി മാണി സി കാപ്പൻ വിജയിച്ചപ്പോൾ അന്നത്തെ സർക്കാരിന്റെ ഒരു പുത്തൻ നയത്തിന്റെ ഭാഗമായിരുന്നു 100 വര്ഷം കഴിഞ്ഞ സ്‌കൂളുകളെല്ലാം പുത്തൻ കെട്ടിടത്തിലാകണമെന്നുള്ളത്.അതിന്റെ ഭാഗമായി .പാലാ നിയോജക മണ്ഡലത്തിൽ നിന്നും 6 സ്‌കൂളുകൾക്ക് മുൻഗണന നൽകി ഐങ്കൊമ്പ്; പൂവരണി -അന്തിനാട് -കൂടപ്പുലം -കെഴുവങ്കുളം -ചക്കാംമ്പുഴ എന്നീ സ്‌കൂളുകളായിരുന്നു അത് .അതിന്റെ പേപ്പർ വർക്കുകൾ ക്രമാനുക്രമം എം എൽ എ യുടെ സ്റ്റാഫുകൾ നീക്കി കൊണ്ടിരുന്നു .

പാലാ നിയോജക മണ്ഡലത്തിൽ നൂറു വർഷങ്ങൾ പിന്നിട്ട ഐങ്കൊമ്പ്; പൂവരണി -അന്തിനാട് -കൂടപ്പുലം -കെഴുവങ്കുളം -ചക്കാംമ്പുഴ എന്നീ 6 സ്കൂളുകൾ ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി മാണി സി കാപ്പൻ എംഎൽഎയുടെ ആവശ്യപ്രകാരം 2020 -21 ലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ആറുകോടി 50 ലക്ഷം രൂപ വക ഇരുത്തുകയും 20 ശതമാനം തുക അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ് എംഎൽഎയുടെ നിരന്തരമായ ഇടപെടലുകൾ നിമിത്തം മൂന്ന് സ്കൂളുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും മൂന്ന് സ്കൂളുകളുടെ നിർമ്മാണ പൂർത്തീകരണ നടപടികൾ നടന്നുവരികയുമാണ്.
നമ്മുടെ നാട്ടിലെ സംവിധാനങ്ങളിൽ തടസ്സം മൂലം ഈ സ്‌കൂൾ പദ്ധതിക്കും സാങ്കേതിക തടസ്സം വന്നിരുന്നെങ്കിലും ;പുറകെ നിന്ന് തടസ്സങ്ങളെല്ലാം നീക്കി കെട്ടിട നിർമ്മാണത്തിലേക്കു നീങ്ങി കൊണ്ടിരിക്കുമ്പോഴാണ് മീനച്ചിൽ പഞ്ചായത്തിലെ ചില എട്ടുകാലി മമ്മൂഞ്ഞുമാരുടെ സൃഗാല തന്ത്രം പ്രയോഗിക്കപ്പെട്ടത്.അതിന്റെ ഉത്തരവാദി ഞമ്മളാണ്.പോരെ പൂരം.തൊണ്ട തൊടാതെ നേതാവും ഏറ്റു വിളിച്ചു പൂവരണി സ്‌കൂളിന്റെ പുത്തൻ കെട്ടിടത്തിന്റെ ഉത്തരവാദി ഞമ്മളാണ്.
ഈ സാഹചര്യo മനസ്സിലാക്കി സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ പത്ര പ്രസ്താവന നടത്തിയ രാജ്യസഭാ എം പി യെക്കാൾ എത്രയോ ഭേദമാണ് കാര്യങ്ങൾ അറിയാതെ സംസാരിക്കുന്ന പാക്കിസ്ഥാൻ സൈനിക മേധാവി അസിൻ മുനീർ. എത്ര പത്ര പ്രസ്താവനകൾ നടത്തിയാലും കാര്യങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കുവാൻ പ്രാപ്തരാണ് പാലായിലെ വോട്ടർമാർ എന്ന് കാലം ഇനിയും തെളിയിക്കും. തന്റെ പാർട്ടിക്കും കൂടെ പ്രവർത്തിക്കുന്ന മുന്നണി പ്രവർത്തകർക്കും നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ ഒഴിവാക്കി സത്യത്തിന് നിരക്കുന്ന വാർത്തകളുമായി മുന്നോട്ടു പോകുവാൻ ജോസ് കെ മാണി തയ്യാറാകണമെന്ന് കെഡിപി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡണ്ട് തങ്കച്ചൻ മുളകുന്നം അധ്യക്ഷത വഹിച്ച യോഗത്തിൽ എം പി കൃഷ്ണൻ നായർ താഹ തലനാട് ബേബി ഈ റ്റത്തോട് ടോo നല്ലനിരപ്പിൽ;ഡയസ് കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു

