പാലാ :അന്നെന്നെ റാഗിങ്ങിൽ നിന്നും രക്ഷപെടുത്തിയത് ഡോക്ടർ ജോർജ് മാത്യു ആയിരുന്നു ,അന്ന് ദൈവ ദൂതനെ പോലെ അദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കിൽ എന്റെ കാര്യം കഷ്ടത്തിലായേനെ.പറയുന്നത് തൃശൂരിൽ ഇ എൻ ടി സ്പെഷ്യലിസ്റ്റായ ഡോക്ടർ ബേബി ഫ്രാൻസിസ് പൂവേലിലാണ്.കോട്ടയം മെഡിക്കൽ കോളേജിൽ എം ബി ബി എസ്സിന് പഠിക്കുമ്പോൾ തന്റെ സീനിയറായ വിദ്യാർഥികൾ തന്നെ റാഗ് ചെയ്യുവാനായി എത്തിയപ്പോൾ തന്നെ അവരിൽ നിന്നും രക്ഷപെടുത്തിയത് നന്മ നിറഞ്ഞ സീനിയറായ ഡോക്ടർ ജോർജ് മാത്യു പുതിയിടമായിരുന്നെന്നു ഓർമ്മ ചെപ്പുകൾ പരതി ഡോക്ടർ ബേബി ഫ്രാൻസിസ് അത് പറഞ്ഞപ്പോൾ അദ്ദേഹം നിരുദ്ധ കണ്ഠനായി.

കഴിഞ്ഞ ദിവസം മരണമടഞ്ഞ ഡോക്ടർ ജോർജ് മാത്യു പുതിയിടത്തെ സ്മരിക്കുമ്പോൾ നല്ലൊരു മനുഷ്യ സ്നേഹിയെ നഷ്ട്ടപ്പെട്ടെന്നാണ് തൃശൂരെ ഈ ഡോക്ടർക്കു പറയുവാനുള്ളത് .മുണ്ടുപാലം അല്ലപ്പറയുള്ള തറവാട്ടു വീട്ടിൽ നിന്നും കോട്ടയത്ത് പോയി പഠിച്ചിരുന്ന തനിക്കൊരു താങ്ങും തണലുമായിരുന്നു ഡോക്ടർ ജോർജ് മാത്യു എന്ന് അദ്ദേഹം സ്മരിച്ചു .

പൈകയിലെ ചുമട്ടു തൊഴിലാളികൾക്ക് ഡോക്ടർ ജോർജ് മാത്യു വിനെ കുറിച്ച് പറയുമ്പോൾ നാവിനു നീളം കൂടും.കാരണം രോഗവുമായി ചെല്ലുന്ന പാവപ്പെട്ടവർക്ക് എന്നും താങ്ങും തണലുമായിരുന്നു അദ്ദേഹം .അത് ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ് എന്നാണ് തൊഴിലാളികൾ പറയുന്നത് .ഞാൻ തന്നെ ഏറെ രോഗികളെ അദ്ദേഹത്തിന്റെ പക്കലേക്കു പറഞ്ഞു വിടുകയും ;അദ്ദേഹം ചികില്സിക്കുകയും ചെയ്തിട്ടുണ്ട് .കാശൊക്കെ ഉള്ളപ്പോൾ മതി ഇപ്പോൾ ചികിത്സയല്ല പ്രധാനം എന്നാണ് അദ്ദേഹം പണത്തെ കുറിച്ച് പറയാറുള്ളത് എന്ന് കെ ടി യു സി(എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റായ ജോസുകുട്ടി പൂവേലി കോട്ടയം മീഡിയയോട് പറഞ്ഞു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

