Kerala

കാസ രാഷ്ട്രീയ പാർട്ടിയാക്കാൻ ആലോചന :കേരളാ കോൺഗ്രസുകളുടെ അടിവേരിളക്കും

കൊച്ചി ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആൻ്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ്) രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ദേശീയതയിൽ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിക്ക് രൂപം നൽകാനാണ് ശ്രമമെന്ന് കാസ സ്ഥാപകരിൽ ഒരാളും സംസ്ഥാന പ്രസിഡൻ്റമായ കെവിൻ പീറ്റർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കേരളത്തിൽ 17 ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ഉണ്ടെന്നാണ് കാസയുടെ അവകാശവാദം.

‘വലതുപക്ഷ ദേശീയ പാർട്ടിക്ക് രൂപം നൽകാനാണ് ഞങ്ങളുടെ ശ്രമം. അത്തരത്തിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ സ്വീകാര്യത ലഭിക്കുമോ എന്ന് അറിയാനായി ഞങ്ങൾ പഠനങ്ങൾ നടത്തിയിരുന്നു. അത്തരത്തിൽ ഒരു പാർട്ടിക്ക് സാധ്യത ഉണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമായത് ‘- കെവിൻ പീറ്റർ പറഞ്ഞു. കെവിൻ അടക്കം ആറുപേർ ചേർന്ന് 2018ലാണ് കാസയ്ക്ക് രൂപം നൽകിയത്. 2019ൽ ഇത് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു.

ഇസ്ലാമോഫോബിയ പരത്തുന്ന സംഘടന എന്ന ആരോപണം നേരിടുന്ന കാസ, പൗരത്വ ഭേദഗതി നിയമം. ലവ് ജിഹാദ്, മുത്തലാഖ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ലവ് ജിഹാദിൻ്റെ ഇരയാണ് താൻ എന്നും കെവിൻ പീറ്റർ പറയുന്നു. തന്റെ ഒരേയൊരു മകൾ മുസ്ലീം യുവാവിനെ കല്യാണം കഴിക്കുന്നതിന് വേണ്ടി 2016ൽ വീട് വിട്ടുപോയി. അതിന് ശേഷം മകളെ കുറിച്ച് ഒന്നും കേട്ടിട്ടില്ലെന്നും കെവിൻ പീറ്റർ പറയുന്നു.

കേരള കോൺഗ്രസ് പാർട്ടിയെ ഒരു ക്രിസ്ത്യൻ പാർട്ടിയായി കാസ കണക്കാക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിൻ്റെ പ്രാധാന്യം നഷ്ടപ്പെട്ടതായി വിശ്വസിക്കുന്നു. കേരള കോൺഗ്രസ് നിലവിൽ ദുർബലമാണ്. ഇതിൻ്റെ ഭാവി പ്രതീക്ഷ നൽകുന്നതല്ല. പഴയ പ്രതാപം കേരള കോൺഗ്രസ് വീണ്ടെടുക്കുമെന്ന് കരുതുന്നില്ലെന്നും കെവിൻ പറഞ്ഞു. ഇവിടെയാണ് കാസ രൂപീകരിക്കാൻ പോകുന്ന രാഷ്ട്രീയ പാർട്ടിയുടെ സാധ്യത ഈ വിടവ് പതുക്കെ നികത്താൻ കാസ രൂപീകരിക്കാൻ പോകുന്ന രാഷ്ട്രീയ പാർട്ടിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

നിലവിലെ ധാരണ അനുസരിച്ച് കാസ ഒരു സ്വതന്ത്ര സംവിധാനമായി തുടരും. എന്നാൽ പുതിയ പാർട്ടി ഇതിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായി നിലക്കൊള്ളും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കാസ ദേശീയതയ്ക്ക് വേണ്ടി നിലക്കൊള്ളുന്നവരെ പിന്തുണയ്ക്കും. അത് സ്വതന്ത്രരാകാം, രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളാവാം. ഇവർ ദേശീയതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചാൽ അവർക്ക് അനുകൂലമായ സമീപനം കാസ സ്വീകരിക്കും. 2026ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകാനാണ് ആലോചിക്കുന്നതെന്നും കെവിൻ പീറ്റർ പറഞ്ഞു

മുൻപ് ക്രിസ്ത്യൻ മതവിശ്വാസികൾ സഭകൾ സ്വീകരിക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വിശ്വാസികളുടെ ചിന്തയിൽ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ബിജെപിയെയും ബിജെപിയുടെ സഖ്യകക്ഷികളെയും പിന്തുണയ്ക്കുക എന്ന തുറന്ന സമീപനമാണ് സ്വീകരിച്ച് വരുന്നതെന്നും കെവിൻ പീറ്റർ പറഞ്ഞു.

തങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേർന്നു നിൽക്കുന്ന സ്ഥാാനാർഥികളുടെ വിജയം ഉറപ്പാക്കുക എന്നതാണ്. ലക്ഷ്യമെന്ന് കാസ് സംഘടനയുടെ മറ്റൊരു പ്രതിനിധി പറഞ്ഞു. രാജ്യത്തിൻ്റെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ആത്യന്തികമായി നോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 120 നിയോജക മണ്ഡലങ്ങളിൽ കാസയ്ക്ക് കമ്മിറ്റി ഉണ്ട്. മൊത്തം 22,000 അംഗങ്ങളുണ്ടെന്നും കെവിൻ പറയുന്നു. കൂടുതലും മധ്യ കേരളത്തിലും മലബാർ മേഖലയിലുമാണ്. വരുന്ന നിയമസഭതെരഞ്ഞെടുപ്പിന് മുൻപ് സമഗ്രമായ പദ്ധതിക്ക് രൂപം നൽകും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ കമ്മിറ്റികൾ ഉള്ളത് കൊണ്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന മുറയ്ക്ക് തന്നെ ഈ കമ്മിറ്റികൾക്ക് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നതിന് അധികം സമയം വേണ്ടിവരില്ലെന്ന് മറ്റൊരു കാസ പ്രതിനിധി പറഞ്ഞു.

ആഗോള തലത്തിൽ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്രാപിക്കുകയാണ്, ജർമ്മനിയും അമേരിക്കയും ഇതിന് ഉദാഹരണമാണ്. ഇവിടെയും അത്തരത്തിലുള്ള രാഷ്ട്രീയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ ഇടങ്ങളിലും കാസയ്ക്ക് യൂണിറ്റ് ഉണ്ട്. മലയാളികളാണ് ഈ യൂണിറ്റുകളിലെ അംഗങ്ങൾ. ദേശീയതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്ന ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കാസയുടെ രാഷ്ട്രീയ പാർട്ടിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം ദ്ദേഹം പറഞ്ഞ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top