കൊച്ചി : കൊച്ചിയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ബിൽഡിംഗ് ഓഫീസർ സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ.

തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനിലിലാണ്14 ദിവസത്തേക്ക് സ്വപ്നയെ റിമാൻഡ് ചെയ്തത്. കൈക്കൂലി കേസിൽ ഇന്നലെയാണ് കൊച്ചി സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്.

ഫ്ലാറ്റിന് ബിൽഡിംഗ് നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനിൽ നിന്നും 15,000 രൂപയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ പിടികൂടിയത്.

