മുല്ലപ്പെരിയാർ അണക്കെട്ട് സമര നായകൻ അഡ്വ റസൽ ജോയിയേ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ നീക്കം.

അജ്ഞാത വാഹനം അദ്ദേഹത്തിന്റെ തോൾ ഭാഗത്ത് ഇടിച്ച് കടന്ന് പോയകുകയും തലനാരിഴക്ക് രക്ഷപെടുകയുമായിരുന്നു. ഇപ്പോൾ അഡ്വ റസൽ ജോയി ചികിൽസയിലാണ്. ആശുപത്രിയിൽ എത്തി പോലീസ് അദ്ദേഹത്തിന്റെ മൊഴി എടുത്തു. അഡ്വ റസൽ ജോയിക്കെതിരെ ഉണ്ടായ ആക്രമണം മുല്ലപ്പെരിയാർ സമരക്കാരേ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

മുല്ലപ്പെരിയാർ ഡാം തകരും എന്ന മുന്നറിയിപ്പുമായി അഡ്വ റസൽ ജോയി നടത്തുന്ന സമരവും നിയമ പോരാട്ടവും വളരെയധികം ചർച്ചചെയ്യപ്പെട്ടവയാണ്.
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഹിരോഷിമ ആണവ ബോംബിനേക്കാൾ 180 ഇരട്ടി ശക്തിയിൽ ആയിരിക്കും മുല്ലപ്പെരിയാർ ഡാമിൽ നിന്ന് പ്രഹരിക്കുന്ന ഊർജം. കേരളം തമിഴ്നാട്, കർണ്ണാടകം ശ്രീലങ്ക ഈ പ്രദേശങ്ങൾ എല്ലാം തീയും വിഷവാതകങ്ങളും നിറയുമെന്ന് അഡ്വ റസൽ ജോയി പറഞ്ഞിരുന്നു.

