വത്തിക്കാൻ: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം ഞായറാഴ്ച വിശ്വാസികൾക്ക് ആയി തുറന്ന് കൊടുത്തു. ശനിയാഴ്ചയാണ് റോമിലെ സാന്താ മരിയ മജോരേ ബസിലിക്കയിൽ പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.

പൗളിൻ ചാപ്പലിനും സ്‌ഫോർസ ചാപ്പൽ ഓഫ് ദ ബസിലിക്കയ്ക്കുമിടയിൽ ഒരു വശത്തായാണ് വെള്ളനിറത്തിലുള്ള ശവകുടീരത്തിന്റെ സ്ഥാനം. ഫ്രാൻസിസ് പാപ്പ ധരിച്ചിരുന്ന കുരിശ് കല്ലറയ്ക്കുമീതേയായി ഭിത്തിയിൽ സ്ഥാപിച്ചു.

ഏറ്റവും ലളിതമായ രീതിയിൽ അലങ്കാരങ്ങളൊന്നുമില്ലാതെയാകണം ശവകുടീരമെന്ന് പാപ്പ വിൽപ്പത്രത്തിൽ എഴുതിവെച്ചിരുന്നു. കന്യാമറിയത്തിന്റെ ഭക്തനായതിനാലാണ് അഞ്ചാംനൂറ്റാണ്ടിൽ പണിത ഈ പള്ളി ഫ്രാൻസിസ് മാർപാപ്പ അന്ത്യവിശ്രമത്തിന് തിരഞ്ഞെടുത്തത്.

