Kerala

കാർഷിക മേഖലയ്ക്ക് 1658 കോടിയുടെ നിക്ഷേപം

തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് 1658 കോടിയുടെ നിക്ഷേപമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. 5000 കോടിയുടെ നിക്ഷേപ സമാഹരണം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഭൂമി പൂളിങ് വേഗത്തിലാക്കും. നാളികേരള വികസന പദ്ധതിക്ക് 65 കോടിയും വിളപരിപാലനത്തിന് 13 കോടിയും ബജറ്റിൽ വകയിരുത്തി. കേരള ഫീഡ്സിന് 16 കോടി. 327 കോടിരൂപ മത്സ്യബന്ധന മേഖലയ്ക്ക്. വർക്ക് നിയർ ഹോം സെന്ററുകൾക്കായി 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുമെന്ന് കെ എൻ ബാല​ഗോപാൽ പറഞ്ഞു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ മൂന്നു കേന്ദ്രങ്ങൾ ആരംഭിക്കും. ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപയും ബജറ്റിൽ വകയിരുത്തി. ഡിജിറ്റൽ സർവകലാശാലയ്ക്ക് വായ്പ എടുക്കാൻ അനുമതി നൽകുമെന്നും ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ സർവകലാശാലയിൽനിന്ന് ബിരുദം മികച്ചനിലയിൽ നേടുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് അവസരം.

തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാവില്ല എന്നതായിരിക്കണം മുദ്രാവാക്യമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ ശേഷമാണ് ധനമന്ത്രി കേരളത്തെ തകർക്കാനാകില്ലെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. വികസനത്തിന് വേറിട്ട മാതൃകകൾ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി. ന്യായമായ ഒരു ചെലവും സർക്കാർ വെട്ടിക്കുറച്ചിട്ടില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top