ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി പ്രൊഡക്ഷൻ കൺട്രോളർ ജോഷി. കേസിലെ പ്രതി തസ്‌ലീമയെ ആറ് വർഷമായി പരിചയമുണ്ടെന്നും എന്നാൽ ലഹരി ഇടപാടുകൾ ഇല്ലെന്നും ജോഷി പറഞ്ഞു.

പലപ്പോഴും ഭക്ഷണം കഴിക്കാനും മറ്റുമായി ചെറിയ തുകകൾ ആവശ്യപ്പെട്ട സമയത്ത് നൽകിയിട്ടുണ്ട്, എന്നാൽ ലഹരി ഇടപാടുകൾക്ക് പണം നൽകിയിട്ടില്ല. തന്നെ വിളിച്ചുവരുത്തിയത് സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണെന്നും നിലവിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടന്മാരെയും തനിക്കറിയാമെന്നും ജോഷി പറഞ്ഞു.

എന്നാൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച മോഡൽ സൗമ്യയെ തനിക്കറിയില്ലെന്നും ജോഷി വ്യക്തമാക്കി

