ബംഗളൂരു: കെമിക്കൽ ഫാക്ടറിയിൽ വിഷവാതകം ചോർന്നു. അപകടത്തിൽ രണ്ടു പേർ മരിച്ചു. ബിദർ വദ്ദനകരെ സ്വദേശി മുഹമ്മദ് ഷബാദ് (21), മധ്യപ്രദേശ് സ്വദേശി ഇന്ദ്രജിത്ത് (23) എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ട എട്ട് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസന്ന പ്രീ- പ്രൊസസിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാക്ടറിയിൽ വിഷവാതക ചോർച്ചയുണ്ടായത്. ബിദറിലെ ഹുംനാബാദിൽ ആണ് സംഭവം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
അപകടം നടക്കുമ്പോൾ മുഹമ്മദ് ഷബാദും ഇന്ദ്രജിത്തും അടക്കമുള്ള തൊഴിലാളികൾ ഫാക്ടറിക്കകത്ത് ജോലി ചെയ്യുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട എട്ടു തൊഴിലാളികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതതായി ഡോക്ടർമാർ അറിയിച്ചു. ബിദർ ഡെപ്യൂട്ടി കമീഷണർ ഗോവിന്ദ റെഡ്ഡി സംഭവസ്ഥലം സന്ദർശിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
എന്നാൽ, വിഷവാതക ചോർച്ച സംബന്ധിച്ച് പ്രദേശവാസികൾ പരിഭ്രാന്തരാവേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചു. ബിദർ എസ്.പി എസ്.എൽ. ചന്നബവസണ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫാക്ടറിയിലെത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിയുടെ പ്രവർത്തനം തൽക്കാലം നിർത്തിവെപ്പിച്ചു. സംഭവത്തിൽ ഹുംനാബാദ് ടൗൺ പൊലീസ് കേസെടുത്തു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)