Kerala

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലെ തൃണമൂൽ സ്ഥാനാർത്ഥിയുടെ നാടകീയ പിന്മാറ്റം. മമതാ ബാനർജിക്ക്‌ തിരിച്ചടിയാവും

തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവും നഷ്ടപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അടുത്ത തിരിച്ചടിയായി നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലെ തൃണമൂൽ സ്ഥാനാർത്ഥിയുടെ നാടകീയ പിന്മാറ്റം. മമത ബാനർജി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അധ്യാപിക സഞ്ചിത പ്രധാൻ ഡേയാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സഞ്ചിത പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിന് തലേന്നാണ് ഈ അപ്രതീക്ഷിത നീക്കം.

മമതയെ സംബന്ധിച്ച് രാഷ്ട്രീയമായും വൈകാരികമായും ഏറെ പ്രാധാന്യമുള്ള നന്ദിഗ്രാം സീറ്റിൽ പുതുമുഖമായ സഞ്ചിതയെ നിർത്തിയത് വലിയ വാർത്തയായിരുന്നു. സ്ഥാനാർത്ഥി പിന്മാറിയതോടെ നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ മമത വിഭാഗം തീരുമാനിച്ചു.

അതിനിടെ, ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചു. മമത ബാനർജി നയിക്കുന്ന വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ താരം’ (Football Player) ചിഹ്നവും ലഭിച്ചു. അരൂപ് റോയ് നയിക്കുന്ന വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘കവർ’ (Envelope) ചിഹ്നവുമാണ് അനുവദിച്ചത്.

പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഇരുവിഭാഗങ്ങളെയും അംഗീകൃത രാഷ്ട്രീയ പാർട്ടികളായി പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉൾപാർട്ടി തർക്കത്തെ തുടർന്ന് ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘പൂക്കളും പുല്ലും’ ചിഹ്നവും മുൻപ് മരവിപ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top