തൊടുപുഴ. രൂക്ഷമായ വരൾച്ച മൂലം കാർഷിക വിളകൾ വ്യാപകമായി ഉണങ്ങിനശിച്ചതിനാൽ കർഷകരും തൊഴിലാളികളും നേരിട്ടും ഇതര ജനവിഭാഗങ്ങൾ പരോക്ഷമായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നതിനാൽ ഇടുക്കി;കോട്ടയം;പത്തനംതിട്ട ജില്ലകൾ വരൾച്ച ബാധിത ജില്ലകളായി പ്രഖ്യാപിച്ച് കാർഷിക- കാർഷികേതര വായ്പകളുടെ പേരിൽ നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇടുക്കിയിലെ പ്രധാന കൃഷികളിലൊന്നായ ഏലം കൃഷി പാടേ നശിച്ചിരിക്കുകയാണ്. ജാതി , തേയില, കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ കൃഷികളും ഉണങ്ങി പോയിരിക്കുന്നു. വർഷങ്ങളുടെ അധ്വാനം മൂലം ഉണ്ടാക്കിയെടുത്ത കൃഷികളുടെ നാശം കർഷകരെ അതീവദുഃഖത്തിലാക്കിയിരിക്കുകയാണ്. ഓരോ വിളകളുടെയും കാലാവധി കണക്കുകൂട്ടിയുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് അഭ്യർത്ഥിച്ചു……
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)