തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതി രണ്ടാഴ്ചമുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

ആകെ 28 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാമത്തെ കേസിലെ വിധിയാണ് തൊടുപുഴ കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പലർക്കായി കാഴ്ചവച്ചതാണ് രഘുവിനെതിരെയുളള കേസ്.

സംഭവത്തിലെ പ്രധാന കേസും രഘുവിന്റേതാണ്. പലതവണ പൂട്ടിയിട്ട് പെൺകുട്ടിയെ പീഡിപ്പിക്കാൻ രഘു ഒത്താശ ചെയ്തുവെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം പ്രോസിക്യൂഷൻ തെളിയിച്ചു.